അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Friday 1 May 2009

    ആഴ്ചപ്പാട് ൧ കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍






    ആഴ്ചപ്പാട്
    ഒരാഴ്ച എനിക്കു ചുററും


    ആഴ്ചപ്പാട് 1 കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
    ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് എന്ന റൊമാനിയന്‍ ചിത്രത്തിന്റെ പ്രതിപാദ്യം.2007-ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ക്രിസ്ററ്യന്‍ മുംഗ്യു ആണ്. നരച്ച ദൃശ്യങ്ങളും പ്രകാശം കുറഞ്ഞ ഇടനാഴികളും മരവിച്ച തെരുവുകളും ഈ ചിത്രത്തെ ദയാരഹിതമായ ഒരനുഭവമാക്കുന്നുണ്ട്. ഭരണകൂടത്തിന്റെ അദൃശ്യമായ മേല്‍നോട്ടം ഓരോ കഥാപാത്രത്തിന്റെയും കണ്ണിലെ ഭയം, നിസ്സംഗത എല്ലാം ഒട്ടും നാടകീയതയില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു. ഈ കാലത്ത് ജനനനിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് കമ്യുണിസ്ററ് ഭരണകൂടം കൈക്കൊണ്ടിരുന്നത്. സീറോ പോപ്പുലേഷന്‍ ഗ്രോത്ത് എന്ന അപായമണി മുഴങ്ങിയപ്പോഴാണ് 1966-ല്‍ ഭരണകൂടം കൊടുംനിയമങ്ങള്‍ ഏര്‍പ്പെടുത്തിയത്. 25 വയസ്സ് കഴിഞ്ഞകുട്ടികളില്ലാത്ത ദമ്പതിമാര്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനം വരെ നികുതി കൊടുക്കേണ്ടിയിരുന്നു. വിവാഹമോചനവും വിലക്കപ്പെട്ടിരുന്നു. സ്റേറ്റ് വ്യക്തിജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരപ്രയോഗങ്ങള്‍ക്കിടയിലാണ് ഈ അവിഹിത ഗര്‍ഭം അലസിപ്പിക്കല്‍ ഇത്രമാത്രം പ്രശ്നസങ്കീര്‍ണ്ണമാകുന്നത്. എന്നാല്‍ അത്തരംപ്രകട പരാമര്‍ശങ്ങളൊന്നുംകൂടാതെ മാനവികതയുടെ പക്ഷത്തു നിന്നുള്ള ശക്തമായ പൊളിറ്റിക്കല്‍ സ്റേറ്റ്മന്റാണ് ഈ സിനിമ. ചെറുപ്പക്കാര്‍ക്ക് പഴയ മൂല്യങ്ങളൊക്കെ ഇല്ലാതായിരിക്കുന്നു എന്ന ക്ഷീണിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിഷാദം രക്ഷകര്‍ത്താക്കളിലൂടെ അവതരിപ്പിച്ച് ആസന്നമായ ഭരണമാറ്റത്തെസൂചിപ്പിക്കുന്നുമുണ്ട്.

    പ്രസ്താവനായുദ്ധമാണ് സിനിമയെന്നു കരുതുന്ന മലയാളസംവിധായകര്‍ക്ക് നല്ലോരു പാഠപുസ്തകമാണ് ഈ ചിത്രം. മുഖ്യകഥാപാത്രമായ ഒടീലിയായെ അവതരിപ്പിച്ച അനമാരിയ മരിങ്കയുടെ പെര്‍ഫോമന്‍സ് അപാരം. ഗര്‍ഭം അലസിപ്പിക്കാന്‍ വരുന്ന ആര്‍ത്തി പിടിച്ച ഡോക്ടര്‍ക്ക് സ്വയം സമര്‍പ്പിക്കേണ്ടി വരുന്ന ഒടീലിയയുടെ ദുരവസ്ഥയെ ക്രൂരമായ ഒരു നിശ്ചലതയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്ര വികാരരഹിതമായ ഒരു ട്രീറ്റ്മെന്റ് അധികമൊന്നും കണ്ടിട്ടില്ല. ഏറ്റവും സത്യസന്ധമായി നമ്മെ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ നേരിടാനാണ് നമുക്കേററവും ഭയം എന്ന് ഈ ചിത്രത്തിന്റെ കാഴ്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഈയാഴ്ച എന്നെ അസ്വസ്ഥമാക്കിയത് ഈ യൂണിവേഴ്സിറ്റി ക്കുട്ടികളുടെ ശൂന്യമായ കണ്ണുകളാണ്. അസന്തുഷടകരമായ ഒരനുഭവം ഈ ചിത്രം നിങ്ങള്‍ക്കും നല്‍കട്ടെ എന്നാശംസിക്കുന്നു.

    *************************

    കേരളത്തിലെ കമ്യുണിസ്റ് ഭരണത്തില്‍ (?) കഴിഞ്ഞയാഴ്ച അലസിപ്പോയ മറ്റൊരു വിവാദത്തിലേക്ക് വരാം. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ആണ് പ്രശ്നം. ഇടതു ചായ് വുള്ളവര്‍ക്ക് മാത്രമാണോ അവാര്‍ഡ്, കമ്യുണിസ്റ് സാഹിത്യകാരനായതുകൊണ്ട് അവാര്‍ഡ് പാടില്ലെന്നുണ്ടോ?, ആകാമെങ്കില്‍ എത്ര സംവരണം? എന്നിങ്ങനെ പോയി തര്‍ക്കങ്ങള്‍. അച്ഛന്‍ പത്തായത്തിലുമില്ല എന്ന മട്ടില്‍ അവാര്‍ഡ് പ്രഖ്യാപനവേളയില്‍ തന്നെ മുകുന്ദനാണ് വിവാദത്തിന് തിരികൊളുത്തിവിട്ടത്. മോഹനവര്‍മ്മയെയും രാജകൃഷ്ണനെയുംപോലുള്ള കമ്യുണിസ്റ് വിരുദ്ധരും അവാര്‍ഡിതര്‍ ആയിട്ടുണ്ടെന്നൊരു മറുന്യായവും കേട്ടു. രാജകൃഷ്ണന്റെ പേരുകേട്ടാലുടന്‍ എന്തോ എനിക്ക് സാക്ഷാല്‍ നാണപ്പന്റെ രാജപ്പന്‍ എന്ന കുറിപ്പ് ഓര്‍മ്മ വരും. അപ്പോള്‍ ദേ വരുന്നു സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിന്റെ നെടുങ്കന്‍ ദേശാഭിമാനി ലേഖനം കുറേക്കാലമായി പെരുവഴിയില്‍ വീണുകിടക്കുന്ന ഉച്ചഭാഷിണിയാണ് മാഷ്. കര്‍ണ്ണശല്യത്തിനാരും പൊതുതാല്പര്യ ഹരജി കൊടുത്തിട്ടില്ലെന്നു മാത്രം. കുറേക്കാലമായി തൃശ്ശൂരില്‍ കറങ്ങി നടക്കുന്ന ഒരു അക്കാദമി സ്ഥാനമോഹിയുടെ കളിയാണ് ഈ വിവാദം എന്നാണദ്ദേഹത്തിന്റെ വാദം. ഏറെ ക്ളൂ തന്നിട്ടും വിവരദോഷിയായതു കൊണ്ടാവാം ആളെ പിടികിട്ടിയില്ല. പിന്നെ നേരു പറഞ്ഞാല്‍ ഈ അക്കാദമിയിലും അവാര്‍ഡിലുമൊക്കെ ആര്‍ക്കാണ് താത്പര്യം.? പ്രോഫസറെ പോലുള്ളവര്‍ക്കല്ലാതെ? ലോകസാഹിത്യചരിത്രത്തിലെവിടെയും അക്കാദമികള്‍ ഏതെങ്കിലും ഭാഷാസാഹിത്യത്തെ സമുദ്ധരിച്ചതായി തെളിവുകളില്ല. സിനിമാ അവാര്‍ഡുകളൊഴികെ മറ്റെല്ലാററിനെയും പത്രങ്ങള്‍ തന്നെ ഉള്‍ത്താളുകളിലേക്ക് മാറ്റിയിരിക്കുന്നു. സാഹിത്യലോകവും അക്കാദമികളുമൊക്കെ ഏതാണ്ടൊരുപോലയാണെന്നും രണ്ടിടത്തും വാഴുന്നത് വിഡ്ഢികളും ഗജപോക്കിരികളും മുറിവൈദ്യ•ാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുമാണെന്ന് പണ്ട് പറഞ്ഞത് വിഖ്യാതസൌന്ദര്യശാസ്ത്രകാരന്‍ ഹരോള്‍ഡ് ബ്ളൂം ആണ്. ഏത് ക്വട്ടേഷന്‍ സംഘത്തിനു വേണ്ടിയാണ് മാഷുടെ കൂലിത്തല്ല് എന്നു മാത്രമേ സംശയമുള്ളൂ.

    *************************
    നമ്മുടെ പ്രിയ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ പ്രസ്താവനായുദ്ധം സിനിമയ്ക്കകത്ത് മാത്രമല്ല പുറത്തും നടത്താറുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തന്റെ മങ്കമ്മ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ചന്ദ്രന്‍ പറഞ്ഞത് ‘മങ്കമ്മ ഒരു സിനിമയല്ല, സ്ത്രീയാണ്’ എന്നായിരുന്നു. നല്ല സിനിമ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമാളില്ലെന്നാണ് ഇപ്പോള്‍ ‘ഭൂമിമലയാള’ത്തില്‍ അദ്ദേഹത്തിനുള്ള പരാതി.നല്ല സിനിമയ്ക്ക് നല്ല വിലയുളള ഒരു സ്ഥലം പറയാം തിരുവനന്തപുരത്ത് ബീമാപളളി! ഇന്നലെ ഇറങ്ങിയ ഹിറ്റ്സിനിമയുടെ വരെ വ്യാജനും ചന്ദ്രന്‍ പറഞ്ഞതരം ‘നല്ല ‘ മലയാളപടങ്ങളും നീലച്ചിത്രങ്ങളും നിസ്സാരവിലക്ക് തൂക്കി കൊടുക്കുന്ന സ്ഥലം അവിടെ പരതിനോക്കി മക്മല്‍ ബഫിന്റെ ‘എ മൊമന്റ് ഓഫ് ഇന്നസെന്‍സി’ല്‍ തൊട്ടപ്പോള്‍ പൊള്ളുന്ന വില. എന്തെന്നു കേട്ടപ്പോള്‍ അത് ക്ളാസിക്ക് അല്ലേ സാര്‍ എന്നു മറുപടി!

    കണ്ടോ വ്യാജനറിയാം ഒറിജിനലിന്റെ വില!!!!
    *************************

    ഇനി ഇന്റെര്‍നെററിലേക്ക് വരാം. ഉള്ളിലിരുന്നുള്ള എന്തോ ഏര്‍പ്പാടാണെന്ന് പേരില്‍ തന്നെ ദോഷമുളളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ നമ്മുടെ പലരുടയും ഉള്ളിലിരിപ്പ് മറനീക്കി പുറത്തുചാടുന്ന സ്വഭാവം ഈ മാദ്ധ്യമത്തിനുണ്ട്. പലതരം അധോലോകവാസനകളെയും വിരേചിക്കാനുള്ള ഒരിടം. പൊതുമൂത്രപ്പുരകളിലന്ന പോലെ ലൈംഗികതയുടേയും വര്‍ഗീയതയുടെയും പൊട്ടിയൊലിക്കലാണ് ഇവിടെയും. മറ്റുള്ളവര്‍ക്ക് കുഴപ്പമുണ്ടാക്കുന്ന സൂക്കേട് വര്‍ഗീയതയാണ്. ബുദ്ധിജീവികളെന്ന് അഭിമാനക്കുന്നവരിലാണ് ഇത് കൂടുതല്‍. എനിക്കേറെ താത്പര്യമുള്ള റീഡേഴ്സ് ലിസ്റ് ഡൈജസ്റിന്റെ തൊണ്ണൂറു ശതമാനം മെയിലുകളും നഗ്നമായ വര്‍ഗീയതയാണ്. മലയാളിയായ കെ.യം.വേണുഗോപാലിന്റെയും മററും ഇടപടലുകളാണ് ആശ്വാസം. അരുന്ധതിയുടെ ഒരു ഇന്റര്‍വ്യുവിനെക്കുറിച്ചാണ് പുതിയ തര്‍ക്കം. ഇന്റര്‍വ്യൂ ഉറുദുവിലായതിനാല്‍ വായിക്കാനൊത്തില്ല. അവസാനഭാഗത്തിനൊരാള്‍ നല്‍കിയ തര്‍ജ്ജമ ഇന്നനെ

    Q: What should be done? These are the only two options, either Dictatorship or Democracy. Where else can one hope for according to you?

    Arundhati: I do not have any solution. I do not know what life after Democracy will be, but I feel organically something .... something will happen because the fabric is tearing.

    *************************

    കഴിഞ്ഞയാഴ്ച എനിക്ക് പിടിച്ച കവിത ‘ബൂലോകകവിതയില്‍’ വി.എച്ച്. നിഷാദ് എഴുതിയ ‘ടീ ടേസ്റര്‍’ ഭാഷയില്‍ നല്ല അയവ്. ചുഴിഞ്ഞുള്ള ഗതി. ചായക്കോപ്പയില്‍ തന്നെ തീരുന്ന കാറ്റ്. അമര്‍ന്ന ഒരാപ്പു ചായ. നന്ദി നിഷാദ്!


    *************************


    http://sngscollege.info/
    http://vijnanacintamani.org/

    3 comments:

    1. കാര്യങ്ങള്‍ ഇങ്ങനെ ഒഴുക്കില്‍ പറഞ്ഞതിനു നന്ദി

      എ മൊമന്റ് ഓഫ് ഇന്നസെന്‍സി’ല്‍ തൊട്ടപ്പോള്‍ പൊള്ളുന്ന വില. എന്തെന്നു കേട്ടപ്പോള്‍ അത് ക്ളാസിക്ക് അല്ലേ സാര്‍ എന്നു മറുപടി!
      ചുമ്മാതല്ല പൊള്ളുന്ന വില വന്നത്

      ReplyDelete
    2. Wish you all the best for this new colun.Keep writing

      ReplyDelete
    3. സാറിന്റെ പഴയ കോളം കാലിഡോസ്കോപ്പ് പുതിയ രീതിയില്‍ വരുന്നതു കാണുമ്പോള്‍ സന്തോഷം. അതിലുണ്ടായിരുന്നതുപോലെ പുസ്തക വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തുമല്ലോ.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക