അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Saturday 26 December 2009

    പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്രോസോഫ്റ്റ് പഠിക്കേണ്ടതും!


    ITFOK -ല്‍ അവതരിപ്പിച്ച കീത്ത് പിയേഴ്സണിന്റെ ഗിഥാ എന്ന നാടകത്തില്‍ ഒരു രംഗമുണ്ട്. അന്ധത അഭിനയിച്ച് പിച്ചയെടുക്കുന്നവര്‍ അവരുടെ പണം തട്ടിയെടുക്കുന്ന പെണ്‍കുട്ടിയെ "കള്ളീ.... " എന്നാക്ഷേപിക്കുമ്പോള്‍ കുട്ടി തിരിച്ച് ചോദിക്കുന്നു. "അപ്പോള്‍ നിങ്ങളോ?."

    സമാനമായ ഒരു ചോദ്യം ഈയടുത്ത് സോഫ്റ്റ് വെയര്‍ രംഗത്തെ ആഗോളഭീമന്മാരായ മൈക്രോസോഫ്റ്റും നേരിട്ടു. ലിനക്സ് അടക്കമുളള ഓപ്പണ്‍ സോഴ്സ് ആധാരമാക്കിയ സോഫ്റ്റ് വെയറുകളില്‍ തങ്ങള്‍ക്ക് മാത്രം അവകാശമുള്ള സോഴ്സ് കോഡുകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഓപ്പണ്‍ സോഴ്സ് കമ്യുണിറ്റിയെ തന്നെ കമ്പനി ആകാക്ഷയുടെ മുള്‍‍മുനയില്‍ നിര്‍ത്തിയത് ഓര്‍മ്മയില്ലേ? ഇപ്പോഴിതാ മൈക്രോസോഫ്റ്റിന്റെ പ്രെസ്റ്റീജിയസ് ഓഫീസ് പതിപ്പായ 'ഓഫീസ് 2007 '- ലെ വേഡ് പ്രോഗ്രാമില്‍, തങ്ങള്‍ക്ക് പേറ്റന്റുള്ള xml അടിസ്ഥാനമാക്കിയ ചില കോഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ടൊറന്റോ ആസ്ഥാനമായുള്ള i4i കമ്പനിയുടെ അവകാശവാദം കോടതി അംഗീകരിക്കുകയും വേഡ് പ്രോഗ്രാം വില്‍ക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ ജനുവരി മുതല്‍ വിലക്കുകയും ചെയ്തിരിക്കുന്നു. 'താന്‍ കുഴിച്ച കുഴിയില്‍ താന്‍' എന്നോ 'കടുവയെ കിടുവ പിടിച്ചു 'എന്നോ എന്താ പറയുക?

    മൂന്നാം ലോക രാജ്യങ്ങളിലെ പതിനായിരക്കണക്കിന്‌ പ്രോഗ്രാമര്‍മാരുടെ ബൗദ്ധികനേട്ടത്തെ സ്വന്തമാക്കി, വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയും ഈ ബൗദ്ധികസ്വത്തിനെ രഹസ്യസ്വത്താക്കി മാറ്റുകയും ചെയ്ത മൈക്രോസോഫ്റ്റിന്റെ കച്ചവടനയം എക്കാലത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. തങ്ങളുടെ ലൈസന്‍സ്ഡ് അല്ലാത്ത ഉല്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ ശിക്ഷിച്ചും അതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താത്ത ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും മൈക്രോസോഫ്റ്റ് ആഗോളകുത്തകയുടെ ഭാഷയിലാണ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമാറിയത്. ഈ ആക്രമണത്തിന്‌ ഏറ്റവും ഇരയായത് ചൈനയായിരുന്നു.

    ഉരുക്ക് ചൈന തങ്ങളുടെ ബ്ലാക്ക് മാര്‍ക്കറ്റ് ആണെന്നും വ്യാജമൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ ബ്ലാക്ക് ഔട്ട് ചെയ്യുമെന്നും കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയിരുന്ന കമ്പനി പിന്നീടതില്‍ നിന്ന് പിന്‍ മാറി. ഭീഷണി തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പിന്മാറ്റം. കൂടുതല്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കായിരുന്നു പിന്നീടുള്ള ശ്രമം.

    ദശകങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍‍ക്കൊടുവിലാണ്‌ ചൈനയില്‍ കാലുറപ്പിക്കാന്‍ മൈക്രോസോഫ്റ്റിനായത്. ഈ വര്‍ഷം വ്യാജമൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ചിലരെ ചൈന തടവിലിട്ടതിനെ നല്ല നീക്കം എന്ന് സ്വാഗതം ചെയ്യുകയുമുണ്ടായി. . തങ്ങളുടെ ഉല്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്തും ലിനക്സിനേക്കാള്‍ ലാഭകരമെന്ന് പരസ്യം ചെയ്തും തങ്ങളുടെ ഉല്പ്പന്നങ്ങളുടെ രഹസ്യകോഡുകളില്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്ലെന്ന് വിശ്വസിപ്പിച്ചും ചൈനീസ് അധികൃതരെ വെല്ലുവിളിക്കുന്നതിനു പകരം അവരോട് സൗഹാര്‍ദ്ദം ഉറപ്പിച്ചും പൈറേറ്റ് സോഫ്റ്റ്വെയറിന്റെ ലോകത്തെ ഉപഭോക്താക്കളെ ഭയപ്പെടുത്താതെയും ചൈനയില്‍‍ നിന്ന് മൈക്രൊസോഫ്റ്റ് പഠിച്ച പാഠം വലുതാണ്‌.

    ലോകമെങ്ങും പ്രത്യേകിച്ച് മൂന്നാം ലോകരാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് ഇന്നും മാര്‍ക്കറ്റിന്റെ മേജര്‍ ഷെയര്‍ പിടിച്ചടക്കിയതിന്‌ അവര്‍ നന്ദി പറയേണ്ടത് തങ്ങളുടെ ബിസിനസ്സ് ശൃഖലയിലെ പ്രഗല്‍ഭരായ ജോലിക്കാരോടല്ല, തങ്ങളുടെ വ്യാജന്മാരെ പ്രചരിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നവരോടാണ്‌. അവരാണ്‌ മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയവര്‍. താരതമ്യേന സ്റ്റെബിലിറ്റി കുറഞ്ഞതും സുരക്ഷാപാളിച്ചകളുള്ളതുമായ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളെവിട്ട് ലിനക്സിന്റെ പാതയിലേക്ക് സമൂഹം എത്തപ്പെടാത്തതിന്റെ പ്രധാന കാരണം പണം മുടക്കാതെ ഈ ഉല്പ്പന്നങ്ങള്‍ വ്യാജമാര്‍ക്കറ്റിലൂടെ ലഭിക്കുന്നു എന്നതല്ലേ? ഇന്ന് ഒരു ശരാശരി പി. സിയേക്കാള്‍ വില ഓ .എസ്സിനും ഓഫീസ് സ്യൂട്ടിനും ചേര്‍ന്നുണ്ട്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആയതും വിന്‍ഡോസിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഓപ്പണ്‍ സോര്‍സ് ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. അപ്പോള്‍ പിന്നെ വിന്‍ഡോസിന്‌ കണ്ണടച്ച് ചക്രം മുടക്കാന്‍ എത്ര പേര്‍ തയ്യാറാകും? ശരിക്കും വ്യാജ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങള്‍ മൈക്രോസോഫ്റ്റിന്റെ പ്രചാരത്തെയല്ല ലിനക്സിന്റെ പ്രചാരത്തെയാണ്‌ ബാധിക്കുന്നത്. ശീലം കൊണ്ടുള്ള ഒരു വിധേയത്വമാണ്‌ വിന്‍ഡോസിനോട് ഏവര്‍ക്കുമുള്ളത്. ഇവിടെ ഉപയോഗിക്കുന്ന പി. സി. കളില്‍ മുക്കാലേ മുണ്ടാണിയും ലൈസന്‍സ്ഡ് സോഫ്റ്റ്വെയറല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മൈക്രോസോഫ്റ്റിനുമറിയാം. എന്നാല്‍ വ്യാജന്മാരെ അന്ധമായി വേട്ടയാടിയാല്‍ തങ്ങളുടെ മാര്‍ക്കറ്റിനെ അത് ദോഷകരമായി ബാധിക്കും എന്നതിനാല്‍ അവര്‍ എന്‍ഡ് യൂസര്‍ക്ക് പകരം വിതരണക്കാരെയും വലിയ സ്ഥാപനങ്ങളെയുമാണ്‌ ഇന്ന് ലക്ഷ്യമിടുന്നത്. വ്യാജനെ ലൈസന്‍സ്ഡ് ആക്കാനുള്ള ലഘു ഉപാധികളും അവര്‍ ആവിഷ്കരിക്കുന്നു.

    വിഖ്യാതനായ നോവലിസ്റ്റ് പൗലോ കോയ്‌ലോ ഒരു പടികൂടി മുന്നോട്ട് പോയി. ലോകമെങ്ങും ആഘോഷിച്ച തന്റെ നോവലുകളുടെ റഷ്യന്‍ പരിഭാഷ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നതിന്റെ യുക്തികള്‍ അന്വേഷിച്ച് അദ്ദേഹം എത്തിയത് റഷ്യന്‍ പുസ്തകമാര്‍ക്കറ്റിന്റെ പരിമിതികളിലേക്കും അതിനപ്പുറം തന്റെ നോവലിന്റെ നിയമവിരുദ്ധമായ റഷ്യന്‍ വിവര്‍ത്തനം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു എന്ന വസ്തുതയിലേക്കുമാണ്‌. മൈക്രോസോഫ്റ്റിനെപ്പോലെ നിയമത്തിന്റെ വഴിയ്ക്കല്ല അദ്ദേഹം നീങ്ങിയത്. വേഡ്പ്രസ്സ് ബ്ലോഗില്‍ 'പൈറേറ്റ് കോയ്‌ലോ' എന്നൊരു ബ്ലോഗുണ്ടാക്കി ഈ വ്യാജനിലേക്ക് ഒരു ലിങ്ക് നല്‍കി അദ്ദേഹം. അത്ഭുതകരമായിരുന്നു ഫലം. വൈകാതെ വ്യാജന്‍ വലിയൊരു ഹിറ്റായി മാറി. കോയ്‌ലോയുടെ നോവലുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആളുകള്‍ മാര്‍ക്കറ്റില്‍ ഈ നോവലുകള്‍ തേടി അലയാന്‍ തുടങ്ങി ആദ്യവര്‍ഷം വെറും ആയിരം കോപ്പി വിറ്റിടത്ത് അതിനെ പതിന്‍‍മടങ്ങ് വില്പ്പനയുണ്ടായി. അദേഹത്തിന്റെ പരീക്ഷണം അവിടെയും നിന്നില്ല. അറുപത്തിയാറു ഭാഷകളിലായി ചിതറികിടക്കുന്ന തന്റെ നോവലിന്റെ പരിഭാഷകള്‍ പിയര്‍ ടു പിയര്‍ നെറ്റ്വര്‍ക്കിലൂടെയും മറ്റും പ്രചരിക്കുന്നത് അദ്ദേഹം തേടിപ്പിടിച്ചു. കോപ്പി റൈറ്റ് ഇല്ലാത്ത തന്റെ വ്യാജന്മാരെ മുഴുവന്‍ അദ്ദേഹം തന്റെ ബ്ലോഗില്‍ ലിങ്ക് നല്‍കി ആദരിച്ചു.

    പിന്നീട് തന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇതിനകം തന്നെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട പൈറേറ്റ് കോയ്‌ലോയെ ആവാഹിച്ച് കുടിയിരുത്തി. അദേഹത്തെ നിങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിചയപ്പെടാം. തന്റെ പ്രസാധകന്മാരാരും ഇതിനെ എതിര്‍ത്തില്ലെന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു. മറിച്ച് പുസ്തകവില്പ്പനയെ അത് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്. അസ്സല്‍ ഹാര്‍ഡ് കോപ്പികള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവുകുറഞ്ഞതുമാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. വ്യാജന്‍ ഒറിജിനലിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട് എന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു.

    തന്റെ അജ്ഞാതവിവര്‍ത്തകന്മാക്ക് കോപ്പി റൈറ്റ് ഉണ്ടെങ്കില്‍ അതും അദ്ദേഹം വകവെച്ച് കൊടുക്കുന്നുണ്ട്. "ജര്‍മ്മന്‍ തൊട്ട് മലയാളം വരെയൂള്ള വിവര്‍ത്തനങ്ങള്‍ ഇതില്പെടും" അദ്ദേഹം പറയുന്നു. (കണ്ടോ, മലയാളം ഇവിടെയും മോശമാക്കിയില്ല) അദ്ദേഹത്തിന്റെ നോവലുകളുടെ സൗജന്യ ഡൗണ്‍ ലോഡിന്‌ ഈ ലിങ്ക് സന്ദര്‍ശിക്കുക. നൂറു മില്ലിയണിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു നോവലിസ്റ്റിന്റെ വലിയ റിസ്കില്ലാത്ത പരീക്ഷണം എന്നതിനെ വിലകുറച്ച് കാണേണ്ടതില്ല. തന്നെ ജനപ്രിയനാക്കുന്നതില്‍ ഈ വ്യാജന്മാര്‍ക്കുള്ള പങ്ക് അദ്ദേഹം നല്‍കുന്നുണ്ട്. മ്യൂസിക്ക് ഇന്‍ഡസ്ട്രിയെപ്പോലെ ഫയല്‍ ഷെയറിങ്ങ് സംരംഭങ്ങളെ പുസ്തകപ്രസാധകരും എഴുത്തുകാരും ഭയക്കേണ്ടതില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം. 'വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന വ്യാജന്മാരുടെ പരിഭവത്തോട് ചേര്‍ന്ന് കൂടുതല്‍ മൂല്യവത്തായ മാനം ഈ നിയമവിരുദ്ധപകര്‍പ്പെടുപ്പിന്‌ അദ്ദേഹം നല്‍കുന്നു. അത് വലിയൊരു സാമൂഹ്യസേവനമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 'ഇന്റര്‍നെറ്റ് ബുക്സ് - ഹെല്പ് യുവര്‍ കമ്യുണിറ്റി ' എന്നാണ്‌ ട്വിറ്ററിലൂടെ അദ്ദേഹം ഷെയര്‍ ചെയ്ത തന്റെ ബ്ലോഗ് പേജിന്റെ തന്നെ തലവാചകം. എന്തുകൊണ്ട് ഫ്രീ കണ്ടന്റ് എന്ന് ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നു.
    ഈ സൗജന്യം പറ്റുന്നവരോട് മൂന്ന് ഉപാധികള്‍ അദ്ദേഹം വെയ്ക്കുന്നുണ്ട്. വ്യാജന്മാരുടെ എക്കാലത്തെയും മാനിഫെസ്റ്റോ എന്നതിനെ വിളിയ്ക്കാം.

    1. തന്റെ പുസ്തകങ്ങള്‍ വ്യാപകമായി വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വേണം, അതേതുരൂപത്തിലായാലും (വായനക്കാര്‍ തനിക്ക് പുല്ലാണ്‌ എന്ന് ചില മലയാളം എഴുത്തുകാരെപ്പോലെ അദ്ദേഹം അഹങ്കരിക്കുന്നില്ല)
    2. തന്റേതുപോലുള്ള പുസ്തകങ്ങള്‍, അതും ഡോളര്‍ കണ്‍വര്‍ഷന്‍ റേറ്റ് കണക്കാക്കുമ്പോള്‍, നാട്ടിന്‍പുറത്തെ കൊച്ച് ലൈബ്രറികള്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ ഫ്രീസോഫ്റ്റ് കോപ്പി ഉപയോഗിക്കുന്നവര്‍ അതിന്റെ ഒരു പ്രിന്റെടുത്ത് ബൈന്‍ഡ് ചെയ്ത് ഗ്രാമീണവായനശാലയില്‍ ഇന്റര്‍ നെറ്റ് സൗഭാഗ്യമില്ലാത്തവര്‍ക്ക് വായിക്കാനായി കഴിയുമെങ്കില്‍ സംഭാവന ചെയ്യണം.
    3. ധാരാളം ഒഴിവു സമയമുള്ള, ഒന്നും ചെയ്യാനില്ലാത്ത ജെയിലുകളിലേയും ആശുപത്രികളിലേയും അന്തേവാസികള്‍ക്ക് വായിക്കാനായി ഇതിന്റെ കോപ്പികള്‍ പ്രിന്റെടുത്ത് നല്‍കുന്നത് വലിയ പുണ്യമായിരിക്കും.
    ( ഈ സമയത്ത് ഞാന്‍ ഓര്‍ത്തത് മലയാളത്തില്‍ പുറത്തിറങ്ങിയ ചില അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളുടെ ട്യൂറ്റോറിയലുകളുടെ കാര്യമാണ്‌. വ്യാജനുണ്ടാക്കിയാല്‍ കൊന്ന് കളയും എന്ന് കവറില്‍ ഭീഷണി മുഴക്കി റൈറ്റ് പ്രൊട്ടക്റ്റഡ് ആക്കി പ്രോഗ്രാം ചെയ്ത് ഇറക്കിയ സി. ഡി.യില്‍ ഫോട്ടോഷോപ്പ് തുറന്ന് വരുമ്പോള്‍ കാണിക്കുന്ന ലൈസന്‍സ് വ്യാജ വിപണിയില്‍ ഏറ്റവും പ്രചരിക്കുന്ന സി.ഡീയുടേത്)
    കോയ്‌ലോയുടേത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ, പ്രസാധകന്മാരുടെ ചെലവില്‍ നടത്തുന്ന സന്നദ്ധസേവനമൊന്നുമല്ല. മറിച്ച് ഏത് ബിസ്സിനസ്സ് മാഗനറ്റിന്റെയും കണ്ണുതള്ളിക്കുന്ന ഒരു കച്ചവടതന്ത്രമാണ്‌. മൈക്രോസോഫ്റ്റ് വൈകി മനസ്സിലാക്കിയ ഒന്ന്.

    പൈറേറ്റ് കോയ്‌ലോമാര്‍ പൗലോ കോയ്‌ലോയെ പഠിപ്പിച്ച ഈ ബിസിനസ്സ് പാഠത്തില്‍ ചൈനയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രാഥമിക പാഠം കഴിഞ്ഞും മൈക്രോസോഫ്റ്റ് ഇനിയും മുന്നേറേണ്ടതുണ്ട്. വ്യാജന്മാരേക്കാള്‍ എന്തുകോണ്ടും കേമവും ആദായകരവും ഒറിജിനല്‍ ആണെന്ന് വ്യാജന്മാരെ ആദരിച്ച് തന്നെ കമ്പനിക്ക് തെളിയിക്കാവുന്നതാണ്‌. അതോടൊപ്പം തങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വ്യാജശിരോമണികള്‍ക്ക് ഒരഭിവാദ്യവും അര്‍പ്പിക്കാവുന്നതാണ്‌.
    കുഴിയില്‍ ചാടുമ്പോഴല്ലാതെ വന്ന വഴി എപ്പോഴാണ്‌ ഓര്‍മിക്കുക!

    പൗലോ കോയ്‌ലോയുടെ ഔദ്യോഗിക വെബ്സൈറ്റ്
    കോയ്‌ലോയില്‍ എത്തിച്ചതിന്‌ sebinaj യുടെ ട്വീറ്റിന്‌ നന്ദി!
    (ഇമേജുകള്‍ക്ക് കടപ്പാട്: മൈക്രോസോഫ്റ്റ്, പൗലോ കോയ്‌ലോ ഒഫീഴ്യല്‍ വെബ്സൈറ്റ്.)
    http://sngscollege.info/
    http://vijnanacintamani.org/

    7 comments:

    1. വളരെ നന്നായി.ആശംസകള്‍!

      ReplyDelete
    2. വാളെടുത്തവന്‍ വാളാല്‍ എന്നോ അവനവന്‍ കുരുക്കുന്ന കുരുക്കെടുത്തഴിക്കുന്ന ഗുലുമാല്‍ എന്നോ പറയുന്നതാണ്‌ കൂടുതല്‍ ശരി!

      ReplyDelete
    3. ഈ വിവരം തന്നതിന് നന്ദി .കൊയ്‌ലോയുടെ സൈറ്റ് തന്നതിനും നന്ദി

      ReplyDelete
    4. കൊയ്ലോയുടെ ഫ്രീ രണ്ടാഴ്ചത്തേക്കു മാത്രമായിരുന്നു, ഇപ്പോൾ അത് പെയ്ഡാക്കി...അങ്ങനെ പവനായി വീണ്ടും ശവമായി...

      "Internet Books

      by Paulo Coelho on January 1, 2010

      I hope you did help your community, printing the books that were here for free during two weeks, and giving a copy to a library, a prison, a hospital.

      These books will be available in Kindle format (not for free anymore) as soon as we can upload them.

      Update : Kindle"

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക