തന്റെ നല്ല പ്രായത്തിലൊക്കെ സംസ്കൃതം മാത്രം എഴുതി ശീലിച്ച കേരളവര്‍മവലിയ കോയി തമ്പുരാന് എഴുതിയ കൃതികളില്‍ നാല്പ്പത്തിഒമ്പതില് മുപ്പത്തിനാലുമ് സംസ്കൃതകൃതികളാണ്. 1868-ല്‍ പാഠപുസ്തകകമ്മിറ്റി അധ്യക്ഷനായിരിക്കയാണ് പാശ്ചാത്യ രീതിയെ അനുകരിച്ച് കഥാരചനയും ഉപന്യാസരചനയും അടക്കമുള്ള ഗദ്യപോഷണയത്നത്തില് ഏര്‍പ്പെടുന്നത് ശാകുന്തളം വിവര്‍ത്തനവും പ്രാസവാദത്തിലൂടെ വളര്‍ന്ന നിരൂപണവുമെല്ലാം ചേര്‍ത്ത് ആധുനികലയാളഗദ്യത്തിന്റെ ശില്പിയായി അവരോധിക്കപ്പെട്ടു. അത്യന്തം ജടിലവും സാരോപദേശമയവും ആണ് അദ്ദേഹത്തിന്റെ കഥകള്‍ .കഥയുടെ ഒരു സാമ്പിള്‍ :
പാത്തുമ്മയുടെ ആടിന്റെ ലാവണ്യകേന്ദ്രം അതിന്റെ പരവാദഘടനയുടേയും വശ്യതയുടേയും ഉദ്വേഗത്തിന്റെയും ആവര്‍ത്തനമാണ് എന്നായിരുന്നു ശ്രീജന്റെ പഴയ കണ്ടെത്തല്‍. പരവാദഘടനയുടെ ആവര്‍ത്തനത്തില്‍ ഊന്നിയ വായനാരീതി നമുക്കുണ്ട് എന്നു പറഞ്ഞ ശ്രീജന്റെ പരവാദവാസനകളാണോ ബഷീര്‍ സാഹിത്യത്തിന്റെ വലിപ്പമില്ലായ്മയെ പലതവണ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത് ?
എന്താണ് ശ്രീജന്റെ പുതിയ ബഷീര്‍ വിമര്‍ശനത്തിന്റെ മാര്‍ഗം? ഏതെങ്കിലും കൃതികളെ അല്ലെങ്കില്‍ ബഷീര്‍ സാഹിത്യത്തിന്റെയോ ആ കാലഘട്ടത്തിലെ സാഹിത്യതാത്പര്യങ്ങളേയോ മുന്‍നിര്‍ത്തിയുള്ള പഠനമല്ല അത്. ബഷീര്‍ എന്ന എഴുത്തുകാരനെ കേവലമായി സങ്കല്പിക്കുകയാണ് ചെയ്യുന്നത്. അതായത് മനശ്ശാസ്ത്രത്തില്‍ തുടങ്ങി അപനിര്‍മ്മാണത്തിലൂടെ ഉത്തരാധുനികതയെ വലംവെച്ച് പിന്നീട് അതിന്റെ വിമര്‍ശകനായി സംസ്കൃതകാവ്യമീമാംസയിലെത്തി പിന്നെ തനതുലാവണ്യശാസ്ത്രത്തിന്റെ ലാവണം തേടി ഇപ്പോള്‍ അദ്ദേഹം ജീവചരിത്രാത്മകമായ വിമര്ശത്തിലെത്തിയിരിക്കുന്നു എന്നു തോന്നുന്നു!
ബഷീര്‍ മഹാനായ സാഹിത്യകാരനൊന്നുമല്ല. കാരണം അദ്ദേഹം മഹാനായ സാഹിത്യകാരനാണെന്നു പറയുന്നവര്‍ അത് തെളിയിച്ചിട്ടില്ല. അദ്ദേഹം മഹാനായ ഒരു മനുഷ്യനാണ്,അദ്ദേഹത്തിനു മഹത്തായ ജീവിത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ പറഞ്ഞൊഴിയുകയാണ് ചെയ്യുന്നത് ഈ രണ്ടു വസ്തുതകളും ശരിയാണ്, പക്ഷേ അതുകൊണ്ട് അദ്ദേഹം മഹാനായ സാഹിത്യകാരന് ആകുന്നില്ല എന്ന മട്ടിലാണ് ശ്രീജന്റെ പോക്ക്.
നേരത്തെ എം.പി.പോളിനെക്കുറിച്ചുള്ള പഠനത്തില്‍ പോളിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തുന്നത്. പാശ്ചാത്യരുടേതില്‍ നിന്ന് വിഭിന്നമായ വഴികളിലൂടെ സഞ്ചരിക്കാന്മലയാളി എഴുത്തുകാരെ പ്രേരിപ്പിച്ചില്ല എന്നതാണ് നോവല്‍ സാഹിത്യത്തിലെ ഒന്നാമത്തെ വൈകല്യം. പാശ്ചാത്യരെ അനുകരിക്കുകയാണെങ്കില്‍ അവര്‍ നിശ്ചയിച്ച ഉയര്‍ന്ന നിലവാരത്തെയും മികവിനെയും കൂടി അനുകരിക്കണം എന്നു മലയാളി എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തില്ല എന്നത് രണ്ടാമത്തെ ദോഷവുംഎം.പിപോള് നയിച്ച വഴിയേ കുഞ്ഞാടുകളായി നമ്മുടെ എഴുത്തുകാര്‍ നോവലെഴുതിപ്പോയി എന്നു പറയാമോ ഇന്ദുലേഖ സൃഷ്ടിച്ച തരംഗവും നവോത്ഥാനസാഹിത്യവുമാണ് മലയാളനോവലിന്റെ ഗതി നിര്‍ണ്ണയിച്ചത് എന്നതല്ലേ ശരി ?
ഇനി ശ്രീജന്റെ വാദം നിലനിര്‍ത്തി തന്നെ പരിശോധിക്കുകയാണെങ്കില്‍ പാശ്ചാത്യനോവല്മാതൃകകളില് നിന്ന് വിഭിന്നമായ ഒരു വഴിയും മലയാളത്തിനുണ്ടായിരുന്നു . സി.വി. രാമന്‍പിള്ള സൃഷ്ടിച്ച ആഖ്യായികാ പാരമ്പര്യം ഒരര്‍ത്ഥത്തിലും പാശ്ചാത്യമായിരുന്നില്ല .ഐവാന്‍ഹോ പ്രചോദനമായിരിക്കാമെങ്കിലും. ഈ എഴുത്തുരീതിയോടുള്ള അവജ്ഞ തനി വെള്ളക്കാരനായ ചന്തുമേനോന്‍ ശാരദയില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പാശ്ചാത്യനോവല്ബുക്കുകള് ഇതുമാതിരിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതേ എന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.
ഇത്തരം പാശ്ചാത്യ ഭിന്നമായ നോവല്‍രൂപത്തിന്റെ തനതുനിര്മ്മിതി സി.വിയ്ക്കു ശേഷം നടത്തിയത് ബഷീറാണ്. പ്രത്യേകിച്ച് പാത്തുമ്മായുടെ ആടില്‍. അതുകൊണ്ടാണ് ഉപ്പൂപ്പാന്റെ കുയ്യാനകളെ തേടിനടന്നവരും ഗുപ്തന്നായന്മാരുമൊക്കെ അതൊന്നും മഹത്തായ നോവലുകളല്ല, കൊച്ചുപുസ്തകങ്ങളാണെന്ന് പണ്ട് പരവാദം പറഞ്ഞത്.ബഷീറിന്റെ വലുപ്പം അതാണെന്നു ഞാന്‍ വിചാരിക്കുന്നു. ബഷീറിനെ സൂഫിയും മാനവികതാവാദിയും ജമാ അത്തെ ഇസ്ളാമിയുമാക്കുന്നവര്ക്ക് അതൊന്നുമല്ല ബോധിച്ചത് എങ്കിലും.
ഏതായാലും അസ്ഥാനത്തെറിഞ്ഞ ഈ ഏറുപടക്കം കോഴിക്കോടന്‍ ബഷീര്‍ ഭക്തന്മാര് കാര്യമായി ഏറ്റുപിടിക്കാത്തതുകൊണ്ട് കൂട്ടപ്പൊരിച്ചിലുണ്ടായില്ല. അതില്‍ നിരാശനായാണോ എന്നറിഞ്ഞുകൂടാ നേരത്തേ സുകുമാര്‍ അഴീക്കോട് മരുന്നിട്ടും നനഞ്ഞുകത്തിയ അക്കാദമി അവാര്‍ഡ് വിവാദത്തില്‍ ശ്രീജന് തലയിട്ടിരിക്കുന്നു.
അക്കാദമി അവാര്‍ഡ് ഒരു ജാതിക്കുമ്മിയാണെന്നും മാന്യന്മാരുടെ പരിപാടിയല്ലെന്നും അതുകൊണ്ട് തനിക്കു കിട്ടിയ രണ്ടവാര്‍ഡും വേണ്ടെന്നു വെച്ചുവെന്നുമാണ് ശ്രീജന്റെ പുതിയ വെളിപ്പെടുത്തല്‍.അവാര്‍ഡ് സ്വീകരിക്കുന്ന മാന്യന്മാര്ക്ക് അഞ്ചിന പെരുമാറ്റച്ചട്ടവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെങ്കിലും കേറി പ്പൊട്ടുമോ എന്നു നോക്കട്ടെ!!
**********************************************************
കേരളവര്‍മ്മ ഗദ്യത്തിന്റെ സവിശേഷത സംസ്കൃതധാരാളിത്തവും സങ്കീര്‍ണ്ണ വാക്യങ്ങളും വളച്ചുകെട്ടലുമായിരുന്നു. ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പക്ഷേ അദ്ദേഹത്തിനറിയാമായിരുന്നു. നമ്മുടെ എഴുത്തില്‍ ഇനിയും കേരളവര്‍മ്മയുഗം അവസാനിച്ചിട്ടില്ലെന്നതിന് ഇതാ ചില തെളിവുകള്ടെക്നോളജിയുടെ അതിഭാവുകത്വം സത്യന് അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്കില്ലെന്ന് ഇന്ത്യാവിഷനില്‍ ഒരു പെണ്‍കുട്ടിയുടെ മ്യാവൂ കരച്ചില്! ഒന്ന് അമ്പരന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ ചെന്നപ്പോള്‍ ചെറുകിട നിര്‍മ്മാതാക്കളുടെ കഷ്ടകാലം തുടങ്ങിക്കൊണ്ടേയിരിക്കുന്നു എന്നോ മറ്റോ ഒരു നാടന്തട്ട്- സിന്ധു സൂര്യകുമാറിന്റെ വക ഇനി സാഹിത്യത്തിലോ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ഡോ.പി.എസ്. ശ്രീകല എഴുതിയ നിരൂപണഖണ്ഡം. ഏതോ ബിന്ദുവിന്റെ ഏതോ കവിതയ്ക്കെഴുതിയ ആസ്വാദനം എന്നൂഹിക്കാന്‍ കഴിയുന്നുണ്ട്. തലയും വാലുമില്ല. ഉള്ള വാക്യങ്ങളില്‍ ചിലത് ഇങ്ങനെ:
"പൊള്ളുന്ന കാലത്തോട് മൌനത്തിലൂടെ പ്രതികരിക്കുന്നവര്‍ ക്രൂരതയുടെ പ്രവാചകരാണ്. ജീവിതം വറുതിയില്‍ നീറിയൊടുങ്ങുമ്പോള്‍ ദാരിദ്യ്രം മനുഷ്യത്വത്തിന്റെ അവസാനതുള്ളിപോലും ഊറ്റിക്കഴിയുമ്പോള്‍ തുടരുന്ന മൌനം ക്രൂരതയുടെ കൊടിയടയാളമാണ് "
'ഭാഷയായി ചമയ്ക്കുന്ന വാക്കുകള്‍ ദോഷമകന്ന് ...........'എന്നു പിറകില്‍ നിന്ന് മൂളുന്നതാരാണ് ?
*******************************************************
ബിരുദപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ നേരത്തേ എഴുതിയിരുന്നുവല്ലോ. മലയാളം പിന്തള്ളപ്പെടുന്നതുമായി ബന്ധപ്പെട്ട് എല്ലായിടത്തും മലയാളവേദികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സമകാലികമലയാളത്തിന്റെ കവര്‍ സ്റോറി അതാണ്. രണ്ടു ലേഖനങ്ങള്‍ .ആദ്യലേഖനം സയന്‍സ് വിദ്യാര്‍ത്ഥികള്‍ സാഹിത്യം പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി , രണ്ടാം ലേഖനം സാഹിത്യാദി കോമണ്‍ കോഴ്സുകള്‍ കുറച്ച് സയന്‍സ് കൂടുതല്‍ പഠിക്കേണ്ടതിനെ പറ്റി . പരസ്പരം തിരിഞ്ഞു കുത്തുന്ന ഈ ലേഖനങ്ങള്‍ കൊണ്ട് മലയാളം ഉദ്ദേശിച്ചത് എന്താണ് എന്നു മാത്രം മനസ്സിലായില്ല.
****************************************************
ഈയാഴ്ച വായിച്ച മികച്ച കവിത മോഹനകൃഷ്ണന് കാലടിയുടെ മാമ്പഴകവിത- മാമ്പഴപ്പാത.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ഈമ്പിയെറിഞ്ഞ് അണ്ടിക്കു തുണപോകാനാരുണ്ട് എന്ന് കൂട്ടുകാരെ ചൊടിപ്പിച്ച് കൈനക്കി വീണ്ടും കളിയ്ക്കാനോടിയ ബാല്യത്തെ ഓര്‍മ്മിപ്പിച്ച കവിത. മലയാളകവിതയില്‍ വള്ളിനിക്കറിട്ട് ടയറുരുട്ടി വണ്ടിയോടിക്കുന്ന കാലടിയുടെ കവിതകളോടുള്ള കൌതുകം കുറയുന്നില്ല!
http://vijnanacintamani.org/ M
മാഷെ,
ReplyDeleteഎന്റെ കോളേജിന്റെ സൈറ്റ് കാണിച്ചു തന്നതിനു നന്ദി. പക്ഷെ സ്ഥിരമായി അപ്ഡേറ്റ് ചെയ്യാറില്ലെന്നു തോന്നുന്നു.
സൈറ്റ് ഉണ്ട് എന്നത് നല്ല കാര്യമാണെങ്കിലും ഇനിയും നല്ലതാക്കാൻ ബാക്കി ഉണ്ട്. കഴിയുന്നതും സൌജന്യ, ഓപ്പൻ സോഴ്സ് സോഫ്റ്റ്വേയറുകൾ ഉപയോഗിക്കുക.
(1982ൽ പ്രീഡിഗ്രി കഴിഞ്ഞവൻ)
-സു-
കഴിഞ്ഞ രണ്ട് മാസമായി പുതുക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ ആഴ്ചയോട് കൂടി ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteവി.സി. ശ്രീജന് മറ്റ് മലയാള നിരൂപകരേക്കാള്‍ എന്നും ഒരു പടി മുന്നിലാണ് എന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്
ReplyDeletewhat do you mean by paravadam (പരവാദം)?
ReplyDeleteപരവാദം എന്നാല്‍ ഒരാളുടെ അഭാവത്തില്‍ അയാളെ കുറിച്ചു പറയല്‍ ഗോസിപ്പിങ്ങ് എന്ന് സാമാന്യ അര്‍ത്ഥം.
ReplyDeleteസന്തോഷിന്റെ ബ്ലോഗ് വായിക്കാറുണ്ട്- ചില അഭിപ്രായ്ങ്ങള്‍- ഭാഷ ഒന്നു കൂടി ലളിതമാക്കുക- വളരെ അക്കദമിക്കലാവുന്നൊ എന്നൊരു തോന്നല്‍- നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗ് കുറച്ച് കൂടി വായിക്കപ്പെടണം എന്ന ഒരാശയിലാണു പറയുന്നത്- മാഷെല്ലെ - ഒരു പഠിപ്പിക്കലിന്റെ രീതി വരുന്നു- അത് വായിച്ചു പോകുന്നവരെ തൃപ്തിപ്പെടുത്തില്ല- അദ്ധ്യാപകരുടെ മിക്ക ലേഖനങ്ങളുടെയും ഒരു കുറവു തുടക്കമാണു- കുറച്ചു ഭാഷ കട്ടിയില്‍ തുടങ്ങും- പിന്നീട് എത്ര ലളിതമാക്കിയാലും ആദ്യ വായനയെ അതു മടുപ്പിക്കും-
ReplyDeleteസ്നേഹത്തോടെ